മൂന്നു നാല് ദിവസമായി എന്റെ വീടിനടുത്ത് ചുറ്റിക്കറങ്ങുന്നു.
എന്താണ് അവരുടെ അവരുടെ ഉദേശം ?. ഒരെത്തും പിടിയും കിട്ടുന്നില്ല.
പെട്ടന്നാണ് ടി പി ചന്ദ്രശേഖരൻ വധം എന്റെ മനസിലൂടെ മിന്നി മറഞ്ഞത്.
ഹേയ് .! അങ്ങിനെയൊന്നും ആയിരിക്കില്ല.
കാരണം രാഷ്ട്രീയത്തിൽ എനിക്ക് എതിരാളികളില്ല, എനിക്ക് രാഷ്ട്രീയവുമില്ല, മാത്രമല്ല അവർ വന്നത് ഇന്നോവ കാറിലുമല്ല.
ഇനിയിപ്പോ ആള് മാറിയതാകുമോ? എന്തായാലും ഒന്നു സൂക്ഷിക്കണം.
ഇതും ചിന്തിച്ച് ഉമ്മറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു.
അവർ നാലുപേരും കൂടി എന്റെ വീടിനു നേരെ കുതിച്ചു വരുന്നു.
അപ്പോൾ വീട്ടിൽ കയറി ആക്രമിക്കാനാണ് പ്ലാൻ.!
ഒന്ന് ഓടിയൊളിക്കാൻപോലും പോലും സമയം കിട്ടിയില്ല. അതിനു മുൻപേ തന്നെ അവരിലൊരാൾ എന്നോട് ഇങ്ങനെ പറഞ്ഞു
"സാറിന്റെ മോനെ ഞങ്ങളുടെ സ്കൂളിൽ ചേര്ക്കണം"
ഹോ ഭാഗ്യം.! വെറുതെ തെറ്റിദ്ധരിച്ചു പോയി.
അടുത്ത അധ്യയന വർഷത്തേക്ക് കുട്ടികളെ പിടിക്കാൻ വന്ന നന്മണ്ട ഹൈ-സ്കൂളിലെ അധ്യാപകരായിരുന്നു അത്.
